തിരുവനന്തപുരം: 2011 മെയ് മാസത്തിനു ശേഷം 1,435 കേസുകള്‍ കോടതിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇ.പി. ജയരാജനെ രേഖാമൂലം അറിയിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത് കണ്ണൂരാണ്. 22 കേസുകള്‍. പിന്‍വലിച്ച കേസുകളിലെല്ലാം കൂടി 13,423 പ്രതികളുണ്ടെന്നും മന്ത്രി അറിയിച്ചു.
589 കേസുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ട്. 12 വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിചാരണയിലിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാനുള്ള നിരാക്ഷേപ പത്രമാണ് സര്‍ക്കാര്‍ സമര്‍പ്പിട്ടുള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീധനപീഡനത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരേ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് 19,615 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റുമധികം കേസുകള്‍ മലപ്പുറത്താണ് 2,596. കൊല്ലമാണ് രണ്ടാമത് 2,402. 2,181 കേസുകള്‍ തൃശ്ശൂരും 1,893 കേസുകള്‍ കോഴിക്കോടും 2,149 കേസുകള്‍ തിരുവനന്തപുരത്തും 1,252 കേസുകള്‍ എറണാകുളത്തും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: