ശ്രീരാമന് വാക്കുതെറ്റിക്കുമെന്നുതന്നെ ദേവന്മാര് നിശ്ചയിച്ചു. അഭിഷേകത്തിന് സമ്മതിച്ചിരിക്കുന്നു. അതിനിനി വളരെ സമയവുമില്ല. എങ്ങനെയെങ്കിലും അതു മുടക്കണം. അദ്ധ്യാത്മരാമായണത്തിലാണ് ഇങ്ങനെയൊരു ഭാഗം കൂട്ടിച്ചേര്‍ത്തത്. ദേവന്മാര് സരസ്വതീദേവിയെ സമീപിക്കുന്നു.
ലോകമാതാവേ! സരസ്വതി! ഭാരതി! വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളുക വേണം
രാമാഭിഷേകവിഘ്നം വരുത്തീടുവാനാമവരാരും മറ്റില്ല നിരൂപിച്ചാല്‍
ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല് തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വരവോടു കൈകേയിയെക്കൊണ്ടു തന്നെപറയിച്ചുകൊണ്ടു മുടക്കണം.
ഇങ്ങനെ ദേവന്മാരുടെ അപേക്ഷപ്രകാരം വാണീദേവി മന്ഥരയുടെ നാവില്ചെന്നു വിളയാടിയത്രെ! ഈശ്വരഹിതം എങ്ങനെയും നടക്കും. അതിന് പഴി മറ്റൊരാള്‍ക്കും!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: