ന്യൂദല്‍ഹി: പാര്‍ലമെന്റ് കാന്റീനിലെ ആഹാര സാധനങ്ങള്‍ക്ക് വന്സബ്സിഡി നല്‍കുന്നത് വിവാദമായെങ്കിലും ആഹാര സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഫുഡ്മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് എ.പി. ജിതേന്ദ്ര റെഡ്ഡി വ്യക്തമാക്കി.
ചില ടിവി ചാനലുകളാണ് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ മാത്രമല്ല നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നല്‍കുന്നതായി സീതാറം യെച്ചൂരിയും പറഞ്ഞു.
800 എംപിമാരില്‍ 150നും 250നും ഇടയിലുള്ള എംപിമാര്‍ മാത്രമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുള്ളു. പാര്‍ലമെന്റ് സമ്മേളനവേളയില്‍ മാത്രമെ ഈ സൗകര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്സ് ഫോര്‍ ജീവനക്കാരും, പാര്‍ലമെന്റ് ജീവനക്കാരും പത്രപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും അതിഥികളും കാന്റീന് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: