തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. എ.ജിയുടെ ഓഫീസ് അടച്ചു പൂട്ടണം എന്ന് പറഞ്ഞാല്‍ അത്കേട്ട് മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താനെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്. അതിനാല്‍ തന്നെ അവരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ് ജഡ്ജി വിമര്‍ശനം നടത്തിയത്. എ.ജിയുടെ ഓഫീസ് ഭരണഘടനാ സ്ഥാപനമാണ്.
അത് പൂട്ടണമെന്ന് പറയാന്‍ കഴിയുന്നത് എങ്ങനെയാണ്. ബാര്‍ കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോ!ര്‍ണി ജനറലിനെ വിമര്‍ശിച്ച നടപടി ശരിയാണ്. അത് നാളെയും തുടരും. സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ നിയമോപദേശകന് തന്നെ ഹാജരാവുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: