തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നിസാം കോടതിയില്‍ ഹര്‍ജി നല്കി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസില്‍ തനിയ്ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് നിസാം കോടതിയെ സമീപിച്ചത്. കേസ് ഈമാസം 30 ന് കോടതി പരിഗണിക്കും.
ജനവരി 29 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കാറിലെത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാര്കൊണ്ടിടിപ്പിക്കുകയും പിന്നീട് വടികൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.
പോലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ആശുപത്രിയില്‍വെച്ച് ചന്ദ്രബോസ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: