രാമനെപ്പറ്റി നിനക്കെന്താണിത്ര ഭയമുണ്ടാകാന്‍ കാരണം എന്ന് കൈകേയി മന്ഥരയോടു ചോദിക്കുന്നു. രാമന് രാജാവാകുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? എന്റെ രാമകുമാരനോളം പ്രിയം എനിക്കു മറ്റാരോടുമില്ല.
ഭരതനേക്കാള്‍ എനിക്കു രാമനോടാണു സ്നേഹം. രാമനാകട്ടെ കൗസല്യാമാതാവിനെക്കാള് എന്നെയാണിഷ്ടം. എന്നോടിത്ര ഭക്തിയും ബഹുമാനവും സ്നേഹവും, വിശ്വാസവും മറ്റാര്‍ക്കും തന്നെയില്ല. നല്ല വസ്തുക്കള്‍ എന്തുകിട്ടിയാലും എന്റെ മകന് രാമന് എനിക്കുതന്നിട്ടേ മറ്റാര്‍ക്കെങ്കിലും കൊടുക്കുകയുള്ളൂ. എനിക്കിഷ്ടമില്ലാത്ത ഒരു വാക്കുപോലും അവന് പറഞ്ഞിട്ടില്ല. അവനെന്നെ ആശ്രാന്തം ശുശ്രൂഷിക്കുകയും ചെയ്യുന്നു. പിന്നെ നീ രാമനെപ്പേടിക്കാന് കാരണമെന്ത്? സര്‍വജനങ്ങള്‍ക്കും പ്രിയങ്കരനും വൈരബുദ്ധിയില്ലാത്തവനും ശാന്തനും ദയാപരനുമാണ് രാമന്.
മഹാകൗശലക്കാരിയാണ് മന്ഥര. ഒരു സ്ത്രീയെ എങ്ങനെ പറഞ്ഞു വീഴ്ത്തണമെന്ന് നന്നായിട്ടറിയാം. തന്റെ വഴിക്ക് കൈകേയിയെ വരുത്താന്‍ കുറിക്കുകൊള്ളുന്ന വാക്ശരങ്ങള്‍ തന്നെ തൊടുത്തുതുടങ്ങി. വികടസരസ്വതിയല്ലേ നാവില്‍ വിളയാടുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: