ഇടുക്കി:ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളുടെ വേദികളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പരിശോധന നടത്താത്തതിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ചും ജില്ലാ പോലീസും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. ഞാറാഴ്ചയാണ് കാമാക്ഷി പഞ്ചായത്തിലെ പുതിയ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനും വാത്തിക്കുടി പഞ്ചായത്തിലെ ഷോപ്പിംങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനത്തിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയുടെ ക്ഷമതയെപ്പറ്റി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കൈമാറണമെന്നാണ് നിയമം. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് നിയമം പാലിച്ചെങ്കിലും ഇലക്ട്രിക്കല്‍ ഇന്പെടക്ടര് സ്ഥലത്തെത്തിയില്ല. ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ച് രേഖാമൂലം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് കത്തും നല്‍കിയതാണ്.
നാല് മാസം മുന്‍പ് രാജാക്കാട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയുടെ മേല്‍ക്കൂര പറന്ന് പോയ സംഭവം ഉണ്ടായിരുന്നു.ഡ്യൂട്ടി നിര്‍വ്വഹിക്കാത്ത ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: