തിരുവനന്തപുരം: ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയാണ് ഏത് സ്ഥാപനത്തിന്റെയും വളര്‍ച്ചയെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. ഭീമ ജുവലറി ഗ്രൂപ്പ് സ്ഥാപകന്‍ കെ. ഭീമ ഭട്ടരുടെ 111-ാം ജന്മദിനം സ്ഥാപന ദിനമായി ആഘോഷിക്കുന്ന ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുകളുടെയും അഴിമതിയുടെയും വാഗ്ദാനം നിറവേറ്റാത്തവരുടെയും പണം വാങ്ങി മുങ്ങുന്നവരുയെും സംസ്ഥാനമെന്നാണ് കേരളം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായാണ് ഭീമ ജുവലറിയുടെ പ്രവര്‍ത്തനം. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമ സഹായിച്ചിട്ടുണ്ട്.
ആശയത്തിനും ആദര്‍ശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നത് ലാഭകരമല്ല. ഇതു കടമയെന്ന് മനസ്സിലാക്കി ഭീമ ഭാരതീയ ജനസംഘത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ആര്‍എസ്എസിനെ സഹായിച്ചതിന് ഭീമയുടെ കോട്ടയം ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന ആര്‍എസ്എസ് സംഘചാലകായിരുന്ന നാരായണ ഭട്ടിനെ പോസീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ കെ. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ സഹായം സ്ഥാപനദിനത്തില് ഭീമ വിതരണം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ ബിഎസ്ഐസിസിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ ഡോ. ബി. ഗോവിന്ദനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭീമജുവലറി മാനേജിങ് ഡയറക്ടര്‍ എം.എസ്. സുഹാസ് റാവു സ്വാഗതവും ഡയറക്ടര്‍ ഗായത്രി സുഹാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: