ന്യൂദല്‍ഹി: രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരുടെ കേസ് അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ ചോദ്യംചെയ്യുവാനുള്ള ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നീക്കത്തെ ഭാരതം ശക്തമായെതിര്‍ക്കും.ആഗസ്റ്റ് രണ്ടാംവാരത്തിലാണ് കേസിന്റെ വാദം ട്രൈബ്യൂണല്‍ കേള്‍ക്കുന്നത്.
നിയമവിദഗ്ധരുടെ ഒരു സംഘംതന്നെ സമുദ്രനിയമങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ കേസ് വാദിക്കാനായി ജര്‍മ്മനിയിലേക്ക് പോയിട്ടുണ്ട്. സുപ്രീം കോടതിയില്‍ നാവികരുടെ കേസ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍.നരസിംഹംതന്നെയാണ് ട്രൈബ്യൂണലിലും ഭാരതസംഘത്തെ നയിക്കുക.
സമുദ്രനിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംവിധാനമാണ് ഇന്റര്‍ നാഷണല്‍ ട്രൈബ്യൂണല്‍ ഫോര്‍ ലോ ഓഫ് ദി സീ (ഐടിഎല്‍ഒഎസ്). 21 സ്വതന്ത്ര അംഗങ്ങളാണ് ഇതിലുള്ളത്. ഭാരതത്തിന്റെ സമുദ്ര പരിധിയിലല്ല സംഭവം നടന്നതെന്ന് വാദിച്ചാണ് ഇറ്റലി ട്രൈബ്യൂണലിനെ സമീപിക്കുന്നത്.
എന്ട്രക്ക ലെക്സി എന്ന ഇറ്റാലിയന്‍ ചരക്ക് കപ്പിലില്‍ നിന്നാണ് നാവികര്‍ രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: