ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണ വേളയിലും പാര്‍ലമെന്റ് അകാരണമായി തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമം തുടര്‍ന്നത് നിര്‍ഭാഗ്യകരമാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. ഇത്തരം നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതാണ്. ഒറ്റ ശബ്ദത്തില്‍ സംസാരിക്കേണ്ടതാണ്. മറ്റു പല പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ഭീകരപ്രവര്‍ത്തനത്തിനെതിരേ പാര്‍ലമെന്റില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പക്ഷേ, ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ പ്രസംഗങ്ങളും പാര്‍ലമെന്റില്‍ തടസപ്പെടുത്തുകയായിരുന്നു. ഇത് ഖേദകരമാണ്, വെങ്കയ്യ പറഞ്ഞു.
ഇത് തെറ്റായ പ്രവണതയാണ്. അവര്‍ കാര്യങ്ങള്‍ മനസിലാ ക്കണം. കുറഞ്ഞത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ചുനിന്ന് ഒറ്റക്കെട്ടായി രാജ്യത്തിനുവേണ്ടി സംസാരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, വെങ്കയ്യ പറഞ്ഞു.
കിസാന്‍ പദയാത്രയും കാര്‍ഷിക വിഷയമുന്നയിച്ച് പാര്‍ല മെന്റിനു പുറത്തു കുത്തിയിരിപ്പു സമരവും നടത്തുന്നവര്‍ പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാ കാത്തത് വിചിത്രമാണെന്നും വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: