കൊല്ലം:നീണ്ടകര പാലത്തിന് തെക്കുവശത്ത് കടലില്‍ മീന്‍പിടിക്കുന്നതിന് ഹിന്ദുമത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ക്രൈസ്തവസഭകളുടെ സംഘടിതനീക്കം കടലിനെ സംഘര്ഷമേഖലയാക്കുന്നു. ചവറ, അഴീക്കല്‍ ആലപ്പാട് തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയാണ് കടല്വിലക്കെന്ന പ്രാകൃതആയുധം ഇക്കൂട്ടര്‍ പ്രയോഗിക്കുന്നത്. കഴിഞ്ഞദിവസം അഴീക്കല്‍ കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവരെ പിടികൂടി ബന്ദികളാക്കി പീഡിപ്പിച്ചത് ഒടുവിലത്തെ സംഭവമാണ്.
അതേസമയം അടിക്കടി അക്രമങ്ങള്‍ സംഭവിച്ചിട്ടും പോലീസും സര്‍ക്കാരും പ്രശ്നത്തില്‍ കാട്ടുന്ന അലംഭാവം ദുരൂഹതയുണര്‍ത്തുകയാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള തീരമേഖലയില്‍ നിന്ന് ഹിന്ദു മത്സ്യത്തൊഴിലാളികളെ തൊഴില്‍ വിലക്കി പലായനം ചെയ്യിക്കാനുള്ള ഗൂഢനീക്കമായാണ് കടല്‍വിലക്ക് വിലയിരുത്തപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായിത്തുടരുന്ന ഈ മതവിവേചനം അടുത്തിടെയാണ് പുറംലോകമറിയുന്നത്. ചവറയില്‍ പതിമൂന്ന് ഫൈബര്‍ബോട്ടുകള്‍ കെട്ടറുത്ത് വിട്ടതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഒടുവിലാണ് ഹിന്ദുമത്സ്യത്തൊഴിലാളികള്‍ കടലില്‍ അനുഭവിക്കുന്ന വിലക്കിനെക്കുറിച്ച് പുറംലോകമറിയുന്നത്.
ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങ്, തുമ്പ,പെരുമാതുറ എന്നിവിടങ്ങളിലെ പള്ളികള്‍ കേന്ദ്രമാക്കിയാണ് ക്രൈസ്തവ അക്രമിസംഘം ഹിന്ദുമത്സ്യത്തൊഴിലാളികള്ക്കുനേരെ ആയുധമെടുക്കുന്നത്.അഴീക്കല്‍ കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ക്ക് കടലില്‍ ഭീകരമായ മര്‍ദ്ദനമാണ് കഴിഞ്ഞദിവസം ഏല്‍ക്കേണ്ടിവന്നത്. അക്രമികള്‍ പിടിച്ചെടുത്ത വള്ളവും വലയും മടക്കിക്കിട്ടാന്‍ പോലീസിനുമുന്നിലും യാചിക്കേണ്ട അവസ്ഥയാണ് തൊഴിലാളികള്‍ക്ക്. മൂന്നുമാസം മുമ്പും സമാനമായ സംഭവം ഉണ്ടായി. കരുനാഗപ്പള്ളി ആലപ്പാട് പറയകടവില്നിന്ന് മത്സ്യബന്ധനത്തിനുപോയ നാലുപേരെയാണ് അന്ന് ആയുധധാരികളായ സംഘം ബന്ദികളാക്കിയത്. കരുനാഗപ്പള്ളി പറയകടവ് ഇടവരമ്പില്‍ സുരേഷ്, ബേബി, സഞ്ജയന്, കുട്ടന് എന്നിവരെ തട്ടിക്കൊണ്ടുപോയി വെട്ടുകാടിനും പെരുമാതുറയ്ക്കും ഇടയിലുള്ള തുമ്പ പള്ളിയില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ക്രൈസ്തവസ്വാധീനമുള്ള തീരദേശത്ത് മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പള്ളിവികാരി അടക്കമുള്ളവര്‍ പ്രഖ്യാപിച്ചത്.അതേസമയം നീണ്ടകര പാലത്തിന് തെക്കോട്ടുള്ള കടലിലാണ് മത്സ്യങ്ങളുള്ളതെന്നും അത് പിടിക്കാന്‍ അനുവാദമില്ലെങ്കില്‍ പട്ടിണിയാണ് ഫലമെന്നും തൊഴിലാളികള്‍ പറയുന്നു.
ക്രൈസ്തവമേഖലയില്‍ നിന്ന് മത്സ്യബന്ധനം നടത്തണമെങ്കില്‍ പള്ളിയെ അംഗീകരിക്കണമെന്നാണ് നിലപാട്. ഇതിനുമുമ്പും ചവറ തീരത്തുള്ള മത്സ്യത്തൊഴിലാളികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലം ബീച്ചിനടുത്ത് മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളെ സംഘം ചേര്‍ന്നെത്തി ആക്രമിച്ച സംഭവവുമുണ്ടായി. കടല്‍വിലക്ക് മറികടന്നതിന്റെ പേരില്‍ രാത്രിയുടെ മറവില്‍ നീണ്ടകര തീരത്തെത്തിയ അക്രമികള്‍ പതിമൂന്ന് ഫൈബര്‍വള്ളങ്ങള്‍ നശിപ്പിച്ച് കടലില്‍ തള്ളുകയായിരുന്നു. മത്സ്യബന്ധനത്തിനായി ചില അശാസ്ത്രീയ രീതികളും ഇവര്‍ പിന്തുടരാറുണ്ട്. ചുള്ളികളും മുളകളും മറ്റും ഉപയോഗിച്ച് കൃത്രിമക്കാടുകള് കടലില്‍ സൃഷ്ടിച്ച് അതില്‍ പ്രജനനം നടത്തുന്ന മത്സ്യങ്ങളെയും കണവകളെയും പിടിക്കുന്ന രീതിയാണത്. അങ്ങനെയുള്ള നൂറുകണക്കിന് കാടുകളാണിവര് കടലില്‍ സൃഷ്ടിച്ചിട്ടുള്ളത്. മറ്റ് പ്രദേശത്തുള്ളവര്‍ മീന്‍പിടിക്കുമ്പോള്‍ ഈ കാടുകള്‍ നശിക്കുവാന്‍ ഇടവരും എന്നതാണ് വിലക്കിന് പറയുന്ന കാരണം.
ഈ പ്രദേശങ്ങളില്‍ അവര്‍ പിടിക്കുന്ന മത്സ്യം മാത്രമേ വില്ക്കുവാന് സാധിക്കുകയുള്ളുവെന്നും നിയമമുണ്ട്. മറ്റ് പ്രദേശങ്ങളില്‍നിന്നും മത്സ്യവുമായി എത്തിയാല്‍ അത് വില്ക്കാന് അനുവദിക്കാറില്ല. എന്നാല്‍ പള്ളിയുടെ ആളുകള്‍ക്ക് എവിടെനിന്നും മത്സ്യം പിടിക്കുകയും എവിടെയും മത്സ്യം വില്‍ക്കുകയും ചെയ്യാം. ആരും അതിനെ ചോദ്യംചെയ്യുകയോ തടസം നില്‍ക്കുകയോ ചെയ്യാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: