ആലപ്പുഴ: യന്ത്രത്തകരാറുമൂലം ഉത്പാദനം നിര്‍ത്തിവച്ച പള്ളിപ്പുറം മലബാര്‍ സിമന്റ്സ് ഫാക്ടറിയുടെ പ്രവര്‍ത്തനം ഇലെ പുനരാരംഭിച്ചു.
ഫാക്ടറിയില്‍ നിന്ന് രണ്ടു ദിവസത്തിനുള്ളില്‍ സിമന്റ് വില്‍പ്പന ആരംഭിക്കുമെന്ന് ഫാക്ടറി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം എട്ടിനാണ് ഫാക്ടറിയിലെ രണ്ടുകോടി രൂപയോളം വിലയുള്ള സിമന്റ് പൊടിക്കുന്ന മില്ലിലെ ഇല്ലറ്റ് ബെയറിങ് യന്ത്രം തകരാറിലായത്. തുടര്‍ന്ന് ഒരുമാസത്തോളം ഫാക്ടറിയില്‍ സിമന്റ് ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇല്ലറ്റ് ബെയറിങ് യന്ത്രം ഉരുകിപ്പോയിരുന്നു. ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതിചെയ്ത യന്ത്രഭാഗം ഒന്നര ടണ്‍ ഭാരമുള്ളതാണ്. ഇത് നന്നാക്കാന്‍ കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഇവര്‍ യന്ത്രം നന്നാക്കി കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറത്തെത്തിച്ചത്.
ഒരാഴ്ചയായി ഫാക്ടറിയില്‍ യന്ത്രം സ്ഥാപിക്കല്‍ ജോലികള്‍ തുടര്ന്നുവരികയായിരുു. ശനിയാഴ്ചയാണ് യന്ത്രം പൂര്‍ണമായും സ്ഥാപിച്ചത്. തുടര്‍ന്നു രണ്ടുമണിക്കൂറോളം പരീക്ഷണാടിസ്ഥാനത്തില്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചു. മറ്റ് തകരാറൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഫാക്ടറിയിലെ മറ്റു യന്ത്രങ്ങളിലും ഇത്തരം തകരാറുകള്‍ സംഭവിക്കാതിരിക്കാനുള്ള സാങ്കേതികമായ മുന്‍കരുതല്‍ കമ്പനി അധികൃതര്‍ എടുത്തിട്ടുണ്ട്.
ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആറു വര്‍ഷത്തോളം അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചുകോടി രൂപ മുടക്കി പുനരുദ്ധാരണം നടത്തി മേയ് 26 നാണ് ഉദ്ഘാടനം നടത്തിയത്. പൊതുവിപണിയെക്കാളും വില കുറച്ചാണ് മലബാര്‍ സിമന്റ് ഫാക്ടറിയില്‍ നിന്ന് സിമന്റ് വില്‍ക്കുന്നത്. പ്രതിദിനം 600 ടണ്‍ ഉത്പാദനശേഷിയുള്ള ഗ്രൈന്റിങ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ സിമന്റ്സ് തെക്കന്‍ കേരളത്തിലെ സിമന്റ് വിപണിയില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: