ന്യൂദല്‍ഹി: ഗുര്‍ദാസ്പൂര്‍ സംഭവത്തിന് ഖാലിസ്ഥാന്‍ ഭീകരരുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പഞ്ചാബില്‍ ശക്തിപ്രാപിക്കുന്ന ഖാലിസ്ഥാന്‍ ഭീകരവാദമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ചത്. ഇന്നലെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇത്തരത്തിലൊരു നിലപാടുമായി രംഗത്തെത്തിയിരുന്നു.
ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രവ്നീത് സിങ് ബിട്ടുവാണ് ഗുര്‍ദാസ്പൂര്‍ സംഭവത്തിന് പിന്നില്‍ പഞ്ചാബില്‍ വളര്‍ന്നുവരുന്ന ഖാലിസ്ഥാന്‍ ഭീകരവാദമാണെന്ന് ലോക്സഭയില്‍ ആരോപിച്ചത്. പഞ്ചാബ്-കേന്ദ്രസര്‍ക്കാരുകള്‍ ഇത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിട്ടു ലോക്സഭയില്‍ ആവശ്യപ്പെട്ടു. പാക് ഭീകരസംഘടനയായ ഐഎസ്ഐയും ഖാലിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മറ്റു ഭീകരഗ്രൂപ്പുകളുമായി സജീവമായി ബന്ധപ്പെടുന്നുണ്ടെന്നും ഖാലിസ്ഥാന്‍ മൂവ്മെന്റ് ശക്തമാക്കാനാണ് നീക്കമെന്നും ബിട്ടു പറഞ്ഞു. ഞായറാഴ്ച പഞ്ചാബ് മുഖ്യമന്ത്രിക്കു മുന്നില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യംവിളികള്‍ ഉയര്‍ന്ന സംഭവം ഗൗരവകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പഞ്ചാബില്‍ ആവര്‍ത്തിക്കുന്നതായും ബിട്ടു കൂട്ടിച്ചേര്‍ത്തു.
ഭീകരരെ നേരിടുന്നതിനിടെ മരണം വരിച്ച പിതാവിന്റെ വഴിയില്‍ പഞ്ചാബ് പോലീസ് സൂപ്രണ്ട് ബല്‍ജീത് സിങും. 1984ല്‍ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ അച്ചാര്സിങിന്റെ മകനാണ് ബല്‍ജീത് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: