കൊച്ചി: കോപ്പിയടി തടയാന്‍ സിബിഎസ്ഇ സ്വീകരിച്ച കര്‍ശന നടപടിയെ ന്യൂനപക്ഷ വിരുദ്ധമെന്ന് ചിത്രീകരിച്ച് കോടതി വിധിയെപ്പോലും അവഹേളിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് ഉള്‍പ്പെടെയുള്ളവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നത് മുന്‍കാല അനുഭവം.
കോപ്പിയടിച്ച കന്യാസ്ത്രീയെ ഡീബാര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവിനെ മരണശേഷം അപമാനിച്ചാണ് സഭാ നേതൃത്വം പ്രതികാരം ചെയ്തത്.
ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലാ രൂപതയ്ക്ക് കീഴിലുള്ള കുറവിലങ്ങാടാണ് സംഭവം. എംജി യൂണിവേഴ്സിറ്റിയുടെ പ്രീഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് കന്യാസ്ത്രീയെ പിടികൂടിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗമായിരുന്ന കോട്ടയം ഡിസിസി പ്രസിഡണ്ട് വി.കെ. കുര്യനോട് നടപടി ഒഴിവാക്കാന്‍ അന്നത്തെ ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിലും വികാരി ജോര്‍ജ് മുളങ്ങാട്ടിലും ആവശ്യപ്പെട്ടു. എന്നാല്‍ സഭാനേതൃത്വത്തെ അനുസരിക്കാന്‍ കുര്യന് തയ്യാറായില്ല. കന്യാസ്ത്രീയെ ഡീബാര്‍ ചെയ്തു. പിന്നീട് കുര്യന്റെ മരണശേഷമാണ് സഭ ഇതിന് പ്രതികാരം ചെയ്തത്. മൃതദേഹം പള്ളി സെമിത്തേരിയില്‍ മതാചാരപ്രകാരം അടക്കുന്നത് സഭ എതിര്‍ത്തു. ജോസഫ് പുലിക്കുന്നേല്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടിട്ടും കര്‍മ്മങ്ങള്‍ നടത്താന്‍ വികാരിമാര്‍ തയ്യാറായില്ല. ഒടുവില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ജോസഫ് പുലിക്കുന്നേലിന്റെ കാര്‍മ്മികത്വത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയത്.
പിന്നീട് വി.കെ. കുര്യന്റെ കുടുംബം ബിഷപ്പിനെതിരെ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ബിഷപ്പിനോട് രണ്ടേകാല്‍ ലക്ഷം രൂപ കുര്യന്റെ കുടുംബത്തിന് നല്‍കാനും വിധിയുണ്ടായി. അന്ന് സഭയുടെ നടപടി ഏറെ വിവാദമുണ്ടാക്കിയെന്ന് ജോയിന്റ് കൃസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കൊക്കാട്ടും കേരള കാത്തലിക് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.കെ. ജോയിയും ജന്മഭൂമിയോട് പറഞ്ഞു. കീഴ്ക്കോടതി വിധിക്കെതിരെ ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് തോല്ക്കുമെന്നുറപ്പായപ്പോള് ഒന്നേ കാല് ലക്ഷം രൂപ കുര്യന്റെ കുടുംബത്തിന് നല്കി മാപ്പു പറഞ്ഞ് ബിഷപ്പ് ഒഴിവാകുകയായിരുന്നുവത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: