കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാതെ വിവാദമുണ്ടാക്കിയ കന്യാസ്ത്രീയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും രാഷ്ടീയമുതലെടുപ്പാണ് ലക്ഷ്യമെന്നും എക്സ് പ്രീസ്റ്റ്സ് ആന്‍ഡ് നണ്‍സ് അസോസിയേഷന്.
സത്യസന്ധമായി പരീക്ഷയെഴുതിയാല്‍ വിജയിക്കില്ലെന്ന തോന്നലും ഇതിന് പിന്നിലുണ്ടാകാം. നിയമങ്ങള്‍ക്കും സുപ്രീം കോടതി വിധിക്കും അതീതരായി പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ജനാധിപത്യവുമാണ് നശിപ്പിക്കപ്പെടുന്നത്. ശിരോ വസ്ത്രം ആവശ്യമാണോ എന്നത് സംബന്ധിച്ച് കന്യാസ്ത്രീകള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണം. ഹോളിക്രോസ്, നോട്ടര്‍ഡാം, സെന്റ് ജോണ്‍ ഓഫ് ഗോഡ് തുടങ്ങിയ കത്തോലിക്ക മഠങ്ങളില്‍ ശിരോവസ്ത്രം ധരിക്കാറില്ല. സ്ത്രീകളെ അടിമകളെപ്പോലേ കണ്ടിരുന്ന പഴയകാലത്തുനിന്നും സഭാ നേതൃത്വം ഒട്ടും മാറിയിട്ടില്ല. ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിലുള്ള കടന്നുകയറ്റവും സ്ത്രീത്വത്തെ അപമാനിക്കലുമാണ്.
കന്യാസ്ത്രീകളും മനുഷ്യരാണെന്ന പരിഗണന നല്‍കണം. പുരോഹിതര്‍ക്ക് ശിരോവസ്ത്രം ധരിക്കേണ്ടെന്ന് മാത്രമല്ല കുര്‍ബാന കഴിഞ്ഞാലുടന്‍ ളോഹമാറ്റി പാന്റ്സും ഷര്‍ട്ടും ധരിക്കാം. കന്യാസ്ത്രീയുടെയും വൈദികന്റെയും ഔദ്യോഗിക വേഷം അറബി വേഷത്തിന്റെ അനുകരണമാണ്. പുരുഷന്മാരായ അറബികള്‍ ളോഹയോടോപ്പം ശിരോവസ്ത്രം ധരിക്കുന്നു. സത്രീകള്‍ പര്‍ദയും. ഇവിടെയാണ് ഇരട്ടത്താപ്പുനയവും കന്യാസ്ത്രീകളോടുള്ള അനീതിയും.
സുപ്രീം കോടതിയെ വെല്ലുവിളിക്കാതെ നിയമത്തിനു വിധേയമായി എല്ലാവരെയും പോലെ മെഡിക്കല്‍ പ്രവേശന പരിക്ഷയെഴുതി മാതൃകയാകേണ്ട സിസ്റ്റര്‍ സെബ ഉണ്ടാക്കിയ അനാവശ്യ വിവാദം കത്തോലിക്കര്‍ക്കും അപമാനമായെന്നും ചെയര്മാന് റെജി ഞള്ളാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: