ലണ്ടന്‍: സീസണിനു മുന്നോടിയായി സ്വന്തം തട്ടകം വേദിയാക്കിയ എമിറേറ്റ്സ് കപ്പില്‍ ആഴ്സനല്‍ ചാമ്പ്യന്മാര്. സുപ്രധാന മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് വോള്‍ഫ്സ്ബര്‍ഗിനെ 1-0ന് മറികടന്നാണ് 2010നുശേഷം ഗണ്ണേഴ്സ് ട്രോഫി ഷെല്‍ഫില്‍ സൂക്ഷിച്ചത്.
52-ാം മിനിറ്റില്‍ യുവതാരം തിയോ വാല്‍ക്കോട്ടിന്റെ കൂള്‍ ഫിനിഷ് ആഴ്സന്‍ വെങ്ങറുടെ ടീമിന് ജയമൊരുക്കി. നാലു ടീമുകള്‍ മുഖാമുഖം നിന്ന ടൂര്‍ണമെന്റില്‍ ആഴ്സനല്‍ 13 പോയിന്റ് ഉറപ്പിച്ചു. 10 പോയിന്റോടെ സ്പാനിഷ് സാന്നിധ്യം വിയ്യാറയല്‍ രണ്ടാമനായി. വോള്‍ഫ്സ്ബര്‍ഗും ഫ്രഞ്ച് സംഘം ലയോണും മൂന്നും നാലും സ്ഥാനങ്ങളിലേക്കു പിന്തള്ളപ്പെട്ടു.
ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ ഗോളി പീറ്റര്‍ ചെക്കിന്റെ മികച്ച പ്രകടനം ആഴ്സനല്‍ ആരാധകരുടെ കണ്ണിന് കുളിരേകി. 17നുകാരനായ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ജെഫ് റെയ്നെ അഡെലെയ്ഡും തിളങ്ങിയെന്നതും ആഴ്സനല്‍ ക്യാംപില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ തീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: