ഫിലാഡല്‍ഫിയ: കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോളില്‍ ഏഴാം തവണയും മെക്സിക്കോ മുത്തമിട്ടു. ഏകപക്ഷീയമായ ഫൈനലില്‍ ജമൈക്കയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെക്സിക്കോ മുക്കി. അന്ദ്രെസ് ഗ്വര്‍ഡാഡോ (31-ാ മിനിറ്റ്, ജീസസ് കൊരോണ (47), ഒറിബി പെരാല്‍റ്റ (61) എന്നിവര്‍ മെക്സിക്കോയ്ക്കുവേണ്ടി വെടിപൊട്ടിച്ചു. ഡാരെന്‍ മറ്റോക്സ് (80)ജമൈക്കയുടെ ഏക സ്കോറര്‍. 1993, 96, 98, 2003, 2009, 2011 വര്‍ഷങ്ങളിലായിരുന്നു മെക്സിക്കോയുടെ ഇതിനു മുന്‍പത്തെ കിരീട നേട്ടങ്ങള്‍.
കന്നി ഫൈനല്‍ കളിച്ച ജമൈക്ക നിലവാരത്തിനൊത്ത് ഉയരാന്‍ പരാജയപ്പെട്ടു. തുടക്കത്തില്‍ ഊര്‍ജത്തോടെ പന്തുതട്ടിയ കരീബിയന്‍ ടീം പിന്നീട് പാളി. താളത്തിലെത്തിയ മെക്സിക്കോ എതിരാളിയെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമാക്കിക്കളഞ്ഞു. ഏഴു ഗോളുകള്‍ കുറിച്ച അമേരിക്കയുടെ ക്ലിന് ഡെംപ്സി ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. ഗ്വര്ഡാഡോയ്ക്ക് ഗോള്‍ഡന്‍ ബോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: