ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിന് ഭാരതത്തിന്റെ അന്ത്യാഞ്ജലി. കലാം മാര്‍ഗ്ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു കലാം; മരണശേഷവും അങ്ങനെ തുടരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.
നമ്മുടെ സമയത്തെ ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിയായിരുന്നു കലാമെന്ന് അദ്വാനിയും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് സോണിയാഗാന്ധിയും പറഞ്ഞു . നികത്താനാകാത്ത നഷ്ടമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സാധാരണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിത്വമാണ് കലാമിന്റേതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അനുസ്മരിച്ചു.
ഹൃദയങ്ങള്‍ കീഴടക്കിയ വലിയ മനുഷ്യനെന്ന് രാഹുല്‍ ഗാന്ധി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അനുശോചിച്ചു . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനം രേഖപ്പെടുത്തി. രാജ്യം കണ്ട മഹാന്മാരില് ഒരാളെന്ന് എകെ ആന്റണി പറഞ്ഞു.
കലാമിന്റെ മൃതദേഹവുമായുള്ള വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടര്‍ ഷില്ലോംഗില്‍ നിന്നും ഗുവാഹത്തിയിലേയ്ക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 1.30ന് ദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മേദി ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: