തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഭൗതികശരീരം കേരളത്തിലും പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു.
സംസ്കാരത്തിനായി രാമേശ്വരത്തേക്കു കൊണ്ടു പോകും വഴി തിരുവനന്തപുരത്ത് രണ്ടു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വയ്ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചത്. ഇതു സംബന്ധിച്ച കത്ത് റസിഡന്റ്സ് കമ്മിഷണര്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറി.
കേരളത്തില്‍ ഇരുപതു വര്‍ഷം പ്രവര്‍ത്തിച്ച ഡോ. അബ്ദുല്‍ കലാമിന് കേരളവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഈ താല്പര്യം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ ബന്ധുക്കളോട് ആലോചിച്ചതിനു ശേഷം വിവരം അറിയിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.
നാളെയാണ് സംസ്കാരചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: