ചണ്ഡീഗഡ്: ഗുര്‍ദാസ്പൂരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിദുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. പാക് ഹൈക്കമ്മീഷണര്‍ ഈമാസം ചണ്ഡീഗഡ് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.
29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയായിരുന്നു സന്ദര്‍ശനത്തിനായി തീരുമാനിച്ചിരുന്നത്. പത്തു വര്‍ഷത്തിനിടെ പഞ്ചാബിലുണ്ടായ വന്‍ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്ക് പട്ടാളം വെടിവയ്പ്പു നടത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയ്ക്കു മുന്‍പു ദിനാനഗറിലെത്തിയ സംഘം മാരുതി കാര്‍ തട്ടിയെടുത്തശേഷം ബസിനു നേരെ നിറയൊഴിക്കുകയും തുടര്‍ന്നു പൊലീസ് സ്റ്റേഷന് സമുച്ചയം ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ സംസ്ഥാന പൊലീസിലെ ഒരു സൂപ്രണ്ട് അടക്കം 11 പേര് കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.
പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ പിന്‍ബലമുള്ള ഫിദായീന്‍ സംഘത്തില്‍പ്പെട്ടവരായിരുന്നു അക്രമികള്‍. 1980കളില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ അക്രമങ്ങള്‍ അമര്‍ച്ച ചെയ്ത ശേഷം പൊതുവേ ശാന്തമായിരുന്ന പഞ്ചാബില്‍ തിങ്കളാഴ്ച ഉണ്ടായ ആക്രമണം രാജ്യത്തെത്തന്നെ നടുക്കി. അക്രമി സംഘത്തില്‍ ഒരു സ്ത്രീ ഉല്‍പ്പെടെ അഞ്ചു പേര് ഉണ്ടായിരുന്നു എന്നാണു വിവരം. മൂന്നുപേരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.
അക്രമത്തെ ദേശീയ ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണമെന്ന നിലയില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയാണു നല്‍കിയിരിക്കുന്നത്. മുംബൈ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന യാക്കൂബ് മേമ്മന്റെ ദയാഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അവസാന വിധി വരുന്നതിനു തൊട്ടു മുന്‍പുണ്ടായ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന് ആണെന്നാണ് പൊലീസും സൈന്യവും വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: