തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി ഏറ്റെടുക്കാനുള്ള ശേഷിക്കുന്ന ഭൂമിയുടെ വില സംബന്ധിച്ച് ഉടമസ്ഥരുമായി വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അതിനുശേഷം വിലയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു.
പദ്ധതിക്കാവശ്യമായ പാറ കണ്ടെത്തുന്നതിന് ക്വാറികള്‍ അടിയന്തരമായി കണ്ടെത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. പാറകള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്യസംസ്ഥാനത്തേക്ക് പാറകള്‍ കൊണ്ടുപോവാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.
റിസോര്ട്ടുടമകളുടേതുള്പ്പെടെയുള്ള 30.62 ഏക്കര്‍ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇവിടെ സെന്ററിന് ഏഴ് ലക്ഷവും ഏഴരലക്ഷവുമാണ് നേരത്തെ നിശ്ചയിച്ച വില. എന്നാല്‍ ഇ വില ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കാനായാണ് വ്യാഴാഴ്ച വീണ്ടും യോഗം ചേരുന്നത്.
നേരത്തെ നിശ്ചയിച്ച വില കുറയ്ക്കുന്നതില്‍ എതിര്‍പ്പുണ്ടായാല്‍ പഴയ തീരുമാനവുമായി മുന്നോട്ടുപോകാനാണ് തത്വത്തില്‍ ധാരണയായിട്ടുള്ളത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തുറമുഖ, ധന, റവന്യു, പൊതുമരാമത്ത് മന്ത്രിമാരും ഈ വകുപ്പുകളുടെ സെക്രട്ടറിമാരും മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും തുറമുഖ കമ്പനി പ്രതിനിധികളും അദാനി ഗ്രൂപ്പ് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ഡയറക്ടര്‍ സന്തോഷ് മഹാപത്രയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: