ട്രിപ്പോളി: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി മുവാമര്‍ ഗദ്ദാഫിയുടെ മകന് സൈഫുല്‍ ഇസ്ലാമിന് വധശിക്ഷ. 2011ലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസുകളിലാണ് ശിക്ഷ വിധിച്ചത്. സൈഫുല്‍ ഇസ്ലാമിനൊപ്പം മറ്റ് എട്ടുപേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ലിബയയിലെ വടക്ക്പടിഞ്ഞാറന്‍ പട്ടണമായ സിന്റാനില്‍ വിമതരുടെ പിടിയിലായതിനാല്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ സെയ്ഫ് കോടതിയില്‍ ഹാജരായിരുന്നില്ല. 2011 മുതല്‍ സെയ്ഫ് വിമതരുടെ പിടിയിലാണ്.
ഗദ്ദാഫിയുടെ കാലത്തെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അബ്ദുള്ള അല്‍ സനൂസി, അന്നത്തെ പ്രധാനമന്ത്രി ബാഗ്ദാദി അല്‍ മഹമൂദി എന്നിവരും വധശിക്ഷ നേരിടുകയാണ്. 2011 മേയില്‍ നാറ്റോ സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ സെയ്ഫിന്റെ ഇളയ സഹോദരന് സെയ്ഫ് അല്‍ അറബ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: