ഷില്ലോങ്: ഉറ്റ സഹപ്രവര്‍ത്തകനും സഹചാരിയുമായ സൃജന്‍പാല്‍ സിങ് ഓര്‍മ്മിക്കുന്നു, അപ്പോഴും അദ്ദേഹം ചിന്തിച്ചത് രാഷ്ട്രത്തെക്കുറിച്ചായിരുന്നു. പഞ്ചാബിലെ ഭീകരാക്രമണം അദ്ദേഹത്തെ അസ്വസ്ഥനാക്കി, പാര്‍ലമെന്റ് പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ ഉത്കണ്ഠപ്പെട്ടു. അതിനു ശാശ്വത പരിഹാരമെന്തെന്ന് ആലോചിച്ചു. ഫെയ്സ്ബുക്കില്‍ ആ അവസാന സമയങ്ങളെക്കുറിച്ച് സൃജന്‍ പാല് സിങ് എഴുതി.
സൃജന്‍പാല്‍ സിങ് ഡോ. എപിജെയുടെ വിദ്യാര്‍ത്ഥിയായിരുന്നു. 2009 മുതല്‍ 12വരെ അദ്ദേഹത്തോടൊപ്പം വാഡ് ക്യാന്‍ ഐ ഡു, എനര്‍ജി ഇന്ഡിപ്പന്ഡന്സ് ഫോര്‍ നേഷന്‍, പുരാ (പ്രൊവൈഡിങ് അര്‍ബന്‍ ആംനറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്) എന്നിവയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. കലാമിനോടൊപ്പം പുസ്തക രചന നടത്തിയ ആളാണ് സൃജന്‍.
ഷില്ലോങ്ങിലേക്കുള്ള യാത്രയില്‍, സിങ് പറയുന്നു, പഞ്ചാബിലെ ഭീകരാക്രമണത്തെക്കുറിച്ച് ഡോ. കലാം ഉത്കണ്ഠപ്പെട്ടു. പാര്‍ലമെന്റ് നടപടികളിലേക്കു കടക്കാതെ തുടര്‍ച്ചയായി തടസപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു. സഭ കുടുതല്‍ പ്രയോജനകരമായി നടത്താന്‍ പുതിയ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തു.
ഫെയ്സ്ബുക് പോസ്റ്റില്‍ സൃജന്‍ പാല് എഴുതി, ”ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ ഡോ. കലാം രണ്ടുദിവസമായി ഏറെ ദുഃഖിതനായിരുന്നു. അദ്ദേഹം പറഞ്ഞു,”എന്റെ കാലത്ത് ഞാന്‍ രണ്ടു സര്‍ക്കാരുകളെ കണ്ടു. അതിനുശേഷവും. ഈ തടസപ്പെടുത്തല്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ശരിയല്ല.
പാര്‍ലമെന്റ് വികസന രാഷ്ട്രീയത്തിന്മേല് പ്രവര്ത്തിക്കുന്നുവെന്നുറപ്പാക്കാന് യഥാര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു.” പിന്നീട്, ഷില്ലോങ് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളോടു ചോദിക്കാന്‍ ചില ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. അത് പ്രഭാഷണത്തിലൊടുവില് കുട്ടികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. പാര്‍ലമെന്റിനെ കൂടുതല്‍ നിര്‍മാണാത്മകവും ഊര്ജ്ജസ്വലവുമാക്കാനുള്ള മൂന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെടാനിരുന്നത്. പിന്നെ അദ്ദേഹം അതുവേണ്ടെന്നുവെച്ചു.
”പക്ഷേ, എനിക്ക് സ്വയം പരിഹാര നിര്‍ദ്ദേശങ്ങളില്ലെങ്കില്‍ എനിക്കെങ്ങനെ അവരോടു ചോദിക്കാനാകും.” തുടര്‍ന്നുള്ള ഒരുമണിക്കൂര്‍ അദ്ദേഹം സാധ്യതകളും അഭിപ്രായങ്ങളും ചര്‍ച്ചചെയ്തു. സ്വയം ചില അഭിപ്രായങ്ങളില്‍ എത്തിച്ചേര്‍ന്നു. അഡ്വാന്റേജ് ഇന്ത്യ എന്ന അടുത്ത പുസ്തകത്തില്‍ ഈ അഭിപ്രായങ്ങള്‍ ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.” സൃജന്‍പാല്‍ എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: