കറാച്ചി: കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിലായിരുന്ന രണ്ടു പേരുടെ ശിക്ഷ പാക്കിസ്ഥാന് നടപ്പിലാക്കി. മുള്‍ട്ടാനിലെ അട്ടോക്ക് ജില്ലാ ജയിലിലാണു ശിക്ഷ നടപ്പാക്കിയത്. 2003-ല്‍ മോഷണത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കരീം, വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ വധിച്ച അക്തര്‍ എന്നിവരാണു തൂക്കിലേറ്റപ്പെട്ടത്.
പാക്കിസ്ഥാനിലെ സൈനികസ്കൂളില്‍ ഭീകരര്‍ നടത്തിയ കിരാത ആക്രമണത്തിനുശേഷം വധശിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മോറട്ടോറിയം പാക്കിസ്ഥാന് നീക്കിയിരുന്നു. അതിനുശേഷം നൂറിലേറെ തീവ്രവാദികളെ പാക്കിസ്ഥാന് വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: