തിരുവനന്തപുരം: കര്മയോഗിയായി ജീവിച്ച് പൂര്‍ണമായും നിസംഗത്വം പാലിച്ച വ്യക്തിയായിരുന്നു ഡോ എ.പി.ജെ. അബ്ദുള്‍കലാം എന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ജീവിതം മുഴുവന്‍ പൂര്‍ണശ്രദ്ധയോടെ ആരെയും ശല്യപ്പെടുത്താതെ ജീവിക്കാന്‍ അദ്ദേഹത്തിനായി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന എ.പി.ജെ. അബ്ദുള്‍കലാം അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുലായംസിംഗ് യാദവ്, പ്രമോദ് മഹാജന്, എന്നിവര്‍ക്കൊപ്പം കലാമിന്റെ പേര് രാഷ്ട്രപതിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ മഹാഭാഗ്യമാണ്. ആ അനുഭവം തന്റെ ജീവിതവ്രതം എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
നിയമസഭ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം പത്തു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒന്നുപോലും നടപ്പായില്ല. എന്നാല്‍ മന്ത്രിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ട ഏക നിവേദനം ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനിയെ വിട്ടയയ്ക്കണം എന്നു മാത്രമായിരുന്നു. ഏതു ചടങ്ങില്‍ പോയലും അതത് സ്ഥലത്തെ വിദ്യര്‍ഥികളുമായി സംവാദത്തിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കര്മയോഗിയായി ജീവിച്ച് കര്മയോഗിയായി അദ്ദേഹം വിടവാങ്ങി. രാജഗോപാല്‍ പറഞ്ഞു. ഡോ കെ. എന്‍. മധുസൂദനന്‍പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ കെ.സി. അജയകുമാര്‍, പി.എസ്. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: