ജൊഹാന്നസ്ബര്‍ഗ്: വര്‍ണവിവേചന കാലഘട്ടാനന്തരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ക്യാപ്ടന് ക്ലൈവ് റൈസ് (66) അന്തരിച്ചു. തലച്ചോറിലെ കാന്‍സര്‍ ബാധയ്ക്ക് ഏറെ നാളായി ചികിത്സയിലായിരുന്ന റൈസ് ഞായറാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റൈസിന്റെ ജീവന് രക്ഷിക്കാനായില്ല.
1991 ലോക ക്രിക്കറ്റ് വേദിയില്‍ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കയെ കന്നി വിദേശ പര്യടനത്തില്‍ നയിച്ചത് റൈസാണ്. നിശ്ചിത ഓവര്‍ പരമ്പര കളിക്കുന്നതിന് റൈസിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കു വന്നു. എന്നാല്‍ തൊട്ടടുത്തവര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടന്ന ലോകകപ്പിനുള്ള ടീമില്‍ നിന്ന് റൈസ് തഴയപ്പെട്ടു.
മികച്ച ഓള് റൗണ്ടറായ റൈസ് ട്രാന്സ്വാള്, നറ്റാല്‍, നോട്ടിങ്ഹാംഷെയര്‍ എന്നിവയ്ക്കായി 482 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 26,331 റണ്‍സും 930 വിക്കറ്റും നേടി. നോട്ടിങ്ഹാംഷെയറിനെ 1981, 87 വര്‍ഷങ്ങളില്‍ അദ്ദേഹം കൗണ്ടി കിരീടം ചൂടിച്ചു. 81ല്‍ വിസ്ഡന് ക്രിക്കറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.സ്കോട്ട്ലന്റിനുവേണ്ടിയും കളിച്ചിട്ടുണ്ട.് 1994ലാണ് വിരമിക്കല്‍ പ്രഖ്യാപനം. കെവിന് പീറ്റേഴ്സനെ ഇംഗ്ലീഷ് കുപ്പായമണിയിച്ചതിനു പിന്നിലും റൈസിന്റ കരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: