ന്യൂദല്‍ഹി: ഹോര്‍മോണ്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ് വിലക്കപ്പെട്ട ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് തിരിച്ചുവരവിന് അവസരമൊരുങ്ങി. ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്റെ ലിംഗ നിര്‍ണയ പരിശോധനയുടെ സാധുത രണ്ടുവര്‍ഷത്തേക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ ദ്യുതിക്ക് വഴിതെളിയുകയായിരുന്നു.
ശരീരത്തില്‍ അമിതമായ അളവില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണുണ്ടെന്നു പറഞ്ഞാണ് ദ്യുതിയെ ട്രാക്കില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. എന്നാല്‍ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ ഐഎഎഎഫ് പരാജയപ്പെട്ടു.
ഇതോടെ വിധി ദ്യുതിക്ക് അനുകൂലമാവുകയായിരുന്നു. ഏറെ ആശ്വാസമായെന്നും എല്ലാം അപമാനങ്ങളും മറന്ന് പുതിയ തുടക്കത്തിനു ശ്രമിക്കുമെന്നും ദ്യുതി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: