ലണ്ടന്‍: കുറ്റാന്വേഷണ മികവിന്റെ കരുത്തില്‍ ലോകമനസ്സില് ഇടം നേടിയ സ്കോട്ലന്ഡ് യാര്‍ഡ് പോലീസിന്റെ ചരിത്രപ്രസിദ്ധ ആസ്ഥാന മന്ദിരം മലയാളി വ്യവസായി എംഎ യൂസഫലി സ്വന്തമാക്കി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരി നേടിയതിനുശേഷം യൂസഫലി ചരിത്ര മുദ്രയുള്ള മറ്റൊരു ബ്രിട്ടീഷ് സ്വത്തിലും കൈവെക്കുകയാണ്.
1094 കോടിയോളം രൂപയ്ക്കാണ് (110 മില്യണ്‍ പൗണ്ട്) ഗ്രേറ്റ് സ്കോട്ലന്ഡ് യാര്‍ഡ് എന്ന മന്ദിരം യൂസഫലി ഗ്രൂപ്പ് വാങ്ങിയത്
ഇംഗഌഷ് നോവലുകളിലും സിനിമകളിലുമൊക്കെ ഏറെ പരാമര്‍ശിക്കപ്പെട്ട കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലായാണ് ലുലു മാറ്റുന്നത്. 92,000 ച.അടിയില്‍ ഹോട്ടല്‍ നിര്‍മ്മിക്കാന്‍ ലണ്ടനിലെ കെട്ടിട നിര്‍മ്മാതാക്കളായ ഗാലിയാര്‍ഡ് ഹോംസുമായാണ് ധാരണ. 7 നിലകളിലായി ഹോട്ടല്‍ പ്രവര്‍ത്തിക്കുമെങ്കിലും കെട്ടിടത്തിന്റെ മുഖഛായ മാറ്റമുണ്ടാകില്ല. ആഢംബര റൂമുകള്‍, റെസ്റ്റോറന്റുകള്‍, ലൈബ്രറി, ലോബി തുടങ്ങിയ ഓട്ടേറെ സുഖ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും. രണ്ടുനില ബേസ്മെന്റ് ഉള്ള ഹോട്ടല്‍ കെട്ടിടത്തിന്റെ എഡ്വാര്‍ഡിയന്‍ ഇംപീരിയര്‍ ശൈലിയിലുള്ള വാസ്തുശില്പ ഭംഗിയോടൊപ്പം സമകാലീന ശൈലിയും ഇഴചേര്‍ക്കും.
ലണ്ടന്‍ മെട്രോപോലിറ്റന്‍ പോലീസ് സേന രൂപീകരിച്ച 1829 മുതല്‍ 61 വര്‍ഷം ഈ കെട്ടിടം കേന്ദ്ര ഓഫീസായിരുന്നു. സ്കോട്ലന്ഡ് യാര്‍ഡ് പോലീസ് സ്റ്റേഷനും പിന്നീട് വെസ്റ്റ് മിന്സ്റ്ററിനുവേണ്ടി ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് ചെയ്തിരുന്ന കേന്ദ്രവും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടല്‍ നിര്‍മ്മാണത്തിന്റെ 30% പൂര്‍ത്തായായി.
2017ല്‍ ആദ്യപാദത്തില്‍ തുറക്കും. 250 പേരായിരിക്കും സ്ഥിരം ജീവനക്കാര്‍. ലണ്ടന്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ദ് ഗ്രേറ്റ് സ്കോട്ലന്ഡ് യാര്‍ഡ് സ്വന്തമാക്കുന്നതുവഴി നഗരത്തിന്റെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ലുലു എക്സ്ചേഞ്ച് സിഇഓയും ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി 14 ഹോള്‍ഡിംഗ്സിന്റെ എംഡിയുമായ അദീപ് അഹമ്മദ് അറിയിച്ചു. ലണ്ടനിലെ നിക്ഷേപ സാധ്യതകള്‍ വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുകയായിരുന്നെന്നും സ്കോട്ലന്ഡ് യാര്‍ഡ് കരാറിലൂടെ നഗരത്തിന്റെ വികസനത്തിന്റെ ഭാഗമാകുന്നതിന്റെ കാല്വയ്പുകൂടിയാണിതെന്നും അദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: