പരപ്പനങ്ങാടി: സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍ മലപ്പുറത്ത് തുടര്‍ക്കഥയാകുന്നു. കടലുണ്ടിപ്പുഴയുടെ തീരം നാലുമീറ്ററോളം കയ്യേറി മുസ്ലിം സംഘടന പള്ളി പണിയുകയാണ്. പരപ്പനങ്ങാടി പാലത്തിങ്കലിലാണ് സംഭവം. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്താണ് മുസ്ലിം ആരാധനാലയത്തിനായി ബഹുനില കെട്ടിടം ഉയരുന്നത്. അഞ്ച് മന്ത്രിമാരുണ്ടെന്ന അഹങ്കാരത്തില്‍ ഒരു വിഭാഗം പൊതുജനങ്ങള്‍ക്ക് മുഴുവന്‍ അവകാശപ്പെട്ട പൊതുസ്വത്ത് കയ്യടക്കുകയാണ്. അധികാരമുള്ളവരെ പിണക്കാതിരിക്കാന്‍ എല്ലാം കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും നിലകൊള്ളുന്നു.
കടലുണ്ടിപ്പുഴയോരം നാലുമീറ്ററോളം മണ്ണിട്ട് നികത്തി സര്‍ക്കാര്‍ ഭൂമിയില്‍ നടത്തുന്ന ഈ നിര്‍മാണത്തിന് ആരാണ് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. അനധികൃതമായി നടത്തുന്ന പള്ളിയുടെ നിര്‍മാണം തടയണമെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരെയും പിണക്കാനാകാത്തത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന കള്ളക്കളി തിരിച്ചറിഞ്ഞ ഒരുവിഭാഗം ജനങ്ങള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: