വണ്ടിപ്പെരിയാര്‍(ഇടുക്കി): വണ്ടിപ്പെരിയാറില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പദയാത്ര തടസപ്പെടുത്താന്‍ സിപിഎം, പോപ്പുലര്‍ഫ്രണ്ടുകാരുടെ ശ്രമം. ഇന്നലെ വൈകിട്ട് നാലിന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി കെ. പി. സജീവന്റെ നേതൃത്വത്തിലുള്ള ഹിന്ദുഐക്യവേദി നേതാക്കള്‍ പദയാത്രയുമായി വണ്ടിപ്പെരിയാറിലെത്തിയത്.
ഹിന്ദുഐക്യവേദി കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് പ്രസംഗിച്ചുതുടങ്ങിയതോടെ വിജയകുമാര്‍ എന്ന സിപിഎം പ്രവര്ത്തകന് മൈക്ക് ഓഫാക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഇയാളെ നീക്കം ചെയ്തതോടെ പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെത്തി. പ്രസംഗം നടത്താനാകില്ലെന്ന് ആക്രോശിച്ചു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയതോടെ ക്രിമിനല്‍ സംഘം പിന്‍വാങ്ങി. പിന്നീട് കെ.പി സജീവന് പ്രസംഗിച്ചതിന് ശേഷമാണ് പദയാത്ര അവസാനിപ്പിച്ചത്.
പദയാത്രയ്ക്ക് നേരെ നടന്ന അതിക്രമത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍, സംസ്ഥാന കമ്മറ്റിയംഗം സ്വാമി ദേവചൈതന്യ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ന് വണ്ടിപ്പെരിയാറില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസമായി വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി സമരപാതയിലാണ്. ഹിന്ദു സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയില്‍ നടന്നുവന്ന പള്ളി നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം ഹൈന്ദവ സംഘടനകള്‍ക്കെതിരെയുള്ള നീക്കം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: