ഭുജ്: കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 27ആയി ഉയര്‍ന്നു. വടക്കന്‍ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഗുജറാത്തില്‍ തകര്‍ത്തു പെയ്യുന്ന മഴ ഏറ്റവും അധികം നാശം വിതച്ചത് ബനാസ്കാന്ത ജില്ലയിലാണ്. നിരവധിപേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയും, സുരക്ഷ സേനയും, പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് മൂന്നു ദിവസം അവധി നല്കി. 2900ലധികം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കൂടാതെ മഴയെത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ അടിയന്തര യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: