പൂനെ: മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ രാജ്യം ദു:ഖിക്കുമ്പോള്‍ ഔദ്യോഗിക വാഹനമെന്ന ആവശ്യവുമായി മറ്റൊരു മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രംഗത്ത്. പൂനെയില്‍ സ്ഥിര താമസമാക്കിയ പ്രതിഭ പാട്ടീല്‍ നഗരത്തിന് പുറത്ത് പോകുന്നതിനും പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനും ഔദ്യോഗിക വാഹനം വേണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
പ്രതിഭ പാട്ടീലിന്റെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് വാഹനമാവശ്യപ്പെട്ട് കത്തയച്ചെന്നാണ് വിവരം. വാഹനം അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. തനിക്കു മാത്രമല്ല, തന്നെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വാഹനം അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ പ്രതിഭാ പാട്ടീലിന് ഔദ്യോഗിക വാഹനം അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നിലപാട്. ഇന്ധന അലവന്‍സ് നല്കുന്നതിനാല് ഔദ്യോഗിക വാഹനം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമമനുസരിച്ച് മുന്‍ രാഷ്ട്രപതിക്ക് സൗജന്യമായി ഒരു കാറും അതിനാവശ്യമായ അലവന്‍സുകളും മാത്രമേ ലഭിക്കൂ. ഇതിനുപുറമെയാണ് ഔദ്യോഗിക വാഹനം നല്‍കണമെന്ന് പ്രതിഭ പാട്ടീല്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: