ധീരതയേടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാഗാരം പ്രവിശ്യ കോപേന കിടക്കനീ
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതിശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ ഭൂമിയില്‍ തന്നെ മലിനാംബരത്തൊടും
കണ്ണുനീരാലേ മുഖവും മുലകളും നന്നായ് നനച്ചു കരഞ്ഞു കരഞ്ഞുകൊ-
ണ്ടര്‍ത്ഥിച്ചുകൊള്‍ക വരദ്വയം ഭൂപതി സത്യം പറഞ്ഞാലുറപ്പിച്ചു മാനസം.
കോപവും ദുഃഖവുമുണ്ടെന്നു കാണിക്കാന്‍ നന്നായി മേക്കപ്പുചെയ്യണം. നന്നായിട്ടഭിനയിക്കുകയും വേണം. ഈ രണ്ടു ഗുണങ്ങളും ജന്മസിദ്ധമായിട്ടുള്ള കൈകേയി ഉടനെ ക്രോധാഗാരം പ്രവേശിക്കുകയും ചെയ്തു. അന്നത്തെ സമ്പ്രദായമാണീ ക്രോധാലയം. രാജ്ഞിമാര്‍ക്ക് കോപം വരുമ്പോള്‍ പാര്‍ക്കാന്‍ ഒരു മന്ദിരം! ഇന്നത്തെ ഭാര്യമാര്‍ സ്വന്തം വീടുതന്നെ ക്രോധാലയമാക്കും.
ശ്രീരാമാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്യാന്‍ ഏര്പ്പാടുണ്ടാക്കിയെങ്കിലും അസ്വസ്ഥമായ മനസ്സോടെ ദശരഥന് അന്തഃപ്പുരത്തിലെത്തി തനിക്കേറ്റവും ആശ്വാസം ലഭിക്കുന്ന കൈകേയിയുടെ അടുത്തുതന്നെ! എരിതീയില്‍ നിന്നും വറചട്ടിയിലേക്കാണു വീഴുന്നതെന്ന് അദ്ദേഹം അറിഞ്ഞില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: