കടബാധ്യത കാരണം ആതഹത്യചെയ്യുന്ന കര്‍ഷകരുടെ സ്വന്തം നാടായി കേരളം മാറുകയാണ്. ചൊവ്വാഴ്ച നെന്മാറയിലും ബുധനാഴ്ച മറ്റൊരിടത്തും കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ ഒരുദിവസം 32 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നും ഇത് ഭാരതത്തിലെതന്നെ ഏറ്റവുംകൂടിയ ആത്മഹത്യാനിരക്ക് ആണെന്നും കണക്കുകള്‍ പറയുന്നു. എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്ത് ആത്മഹത്യാ മുനമ്പായപ്പോള് കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളില്‍ 26 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്ഒആര്ബി) കണക്കുപ്രകാരം 2011-13 കാലയളവില്‍ വിളനഷ്ടം മൂലം ആത്മഹത്യ ചെയ്തത് 40,000 കര്‍ഷകരാണ്. ഇപ്പോള്‍ കേരളത്തിന്റെ നെല്ലറയായിരുന്ന കുട്ടനാട്ടില്‍ കൃഷിക്കോ കൊയ്ത്തിനോ സര്‍ക്കാര്‍ സഹകരണമില്ലാതെ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്.നിയോ-ലിബറല്‍ നയമാണ് ഇതിന് കാരണമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. കരമിളവും ന്യായവിലയും കാര്‍ഷിക സഹായങ്ങളും നല്കാന് സര്‍ക്കാര്‍ തയ്യാറായാല്‍ ഇത് പരിഹരിക്കാവുന്നതാണ്. സാക്ഷരകേരളം ആത്മഹത്യകള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ.് കുട്ടികളും സ്ത്രീകളുമാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും. കുട്ടികളും യുവാക്കളും മരിക്കുന്നത് പരീക്ഷയില്‍ തോല്‍ക്കുകയും പ്രണയനൈരാശ്യംമൂലവുമാണെങ്കില് മുതിര്‍ന്നവര്‍ ദാരിദ്ര്യം, സ്ത്രീധനവഴക്ക്, അവിഹിത ഗര്‍ഭധാരണം മുതലായവകൊണ്ടാണ്. സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് സൈബര്‍ ലോകം ഒരു കാരണമാണ്.
കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത് കടക്കെണിമൂലമാണ്. അവര്‍ ബാങ്കുകളില്‍നിന്നു മാത്രമല്ല, അമിതപലിശക്ക് പണം നല്കുന്ന ബ്ലേഡുകാരില്‍നിന്നും കടംവാങ്ങി തിരിച്ചുകൊടുക്കാനാകാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുകയാണ്. േകരള സര്‍ക്കാര്‍ രാഷ്ട്രീയ നിലനില്പ്പില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ അവഗണിക്കപ്പെടുന്നു. ബ്ലേഡുകാരുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ ഓപ്പറേഷന് കുബേര കൊണ്ടുവന്നെങ്കിലും അത് ബ്ലേഡ് പലിശ ഈടാക്കുന്നവരെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായില്ല. കര്‍ഷകര്‍ കടമെടുക്കുന്നത് കൃഷിയുടെ പേരിലാണെങ്കിലും അത് ഉപയോഗിക്കപ്പെടുന്നത് സ്ത്രീധനം നല്‍കാനും ആഭരണം വാങ്ങാനും മദ്യപാനത്തിനും മറ്റുമാണ്. തിരിച്ചടവ് അസാധ്യമായി ജപ്തി നേരിടുമ്പോള്‍ ആത്മഹത്യ.
വയനാട്ടില്‍ ഒരാഴ്ചയില്‍ മാത്രം നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. വിളനാശം, വിലക്കുറവ്, പ്രകൃതിദുരന്തം, മാര്‍ക്കറ്റിലെ കയറ്റിറക്കം, സര്‍ക്കാരിന്റെ അനാസ്ഥ മുതലായവയാണ് കര്‍ഷക ആത്മഹത്യക്ക് കാരണം. കുട്ടനാട്ടില്‍ 1200 ഹെക്ടറില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍ പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ നിസ്സംഗമാണ്. കര്ഷകവൃത്തി കുറഞ്ഞതോടെ കര്‍ഷകരില്‍നിന്നുള്ള നികുതിവരുമാനം 55 ശതമാനത്തില്‍നിന്ന് 18 ശതമാനമായി 2008 ല്‍ കുറഞ്ഞിരുന്നു.
കാര്‍ഷിക വരുമാനം കര്‍ഷകവൃത്തിക്ക് തികയാതെ വരുമ്പോള്‍, കടമെടുത്ത് കൃഷി നശിച്ച് പാപ്പരാകുമ്പോഴും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഈവര്‍ഷം 300 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എന്ഒആര്ബി പറയുന്നത് 46 കര്‍ഷകര്‍ ഒരു ദിവസം ആത്മഹത്യ ചെയ്യുന്നുവെന്നും കേരളത്തില്‍ 1263 പേര് കഴിഞ്ഞവര്‍ഷം കടക്കെണിമൂലം ആത്മഹത്യ ചെയ്തുവെന്നുമാണ്. 2001-നും 2006-നുമിടക്ക് 245 കര്‍ഷകര്‍ ആത്മഹത്യചെയ്തു. വര്‍ധിച്ചുവരുന്ന കടം കാരണം ഈവിധം കര്‍ഷക ആത്മഹത്യ വര്‍ധിക്കുമ്പോഴും സര്‍ക്കാരിന്റെ നിസ്സംഗത ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.
2011 ല്‍ 830 ആത്മഹത്യകളാണുണ്ടായതെങ്കില് 2012 ല്‍ ഇത് 1081 ആയി. നെല്‍കൃഷി, കന്നുകാലി വളര്‍ത്തല്‍ മുതലായവ പരാജയമാണ്. കാര്‍ഷികമേഖല പ്രതിസന്ധിയിലാണ്. ഇത് കേരളത്തിന്റെ മാത്രം ചിത്രമല്ല, കര്ണകടകയിലും കര്‍ഷകര്‍ മരണമുഖത്താണ്. അവിടെ 90 കര്‍ഷക ആത്മഹത്യകളാണ് ജൂലൈവരെ നടന്നത്. ഒരു കര്‍ഷകകുടുംബത്തിന്റെ കടം 47,000 രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു കര്ഷകന് വരുമാനം ഏകദേശം 6400 രൂപയാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പറയുന്നു. സ്വാഭാവികമായും അവര്‍ക്ക് കടം വാങ്ങാതെ ജീവിക്കാനാവില്ല. കര്‍ഷകരുടെ ആഗ്രഹം കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കണമെന്നാണ്. ഇന്ന് കര്‍ഷകര്‍ നെല്ല് മാത്രമല്ല റബ്ബറും പൈനാപ്പിളും കൃഷിചെയ്യുന്നു. പക്ഷെ അവരുടെ നിലനില്‍പ്പ് അപകടത്തിലാണ്. ഇതിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളം ഒരു വ്യവസായ സംസ്ഥാനമല്ല, കര്‍ഷക സംസ്ഥാനമാണ്. ഇവിടുത്തെ കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: