ന്യൂദല്‍ഹി: യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുംഎംപിയുമായ ശശി തരൂര്‍. പാര്‍ട്ടി നിലപാടിന് എതിരായ പ്രസ്താവന വലിയ വിവാദമായിട്ടുമുണ്ട്.
യാക്കൂബ് മേമനെ വധിച്ചതുവഴി നാമും കൊലയാളികളായി, വധശിക്ഷ തീവ്രവാദം തടയില്ല, മേമന് ചെയ്ത കുറ്റങ്ങള്‍ എന്തൊക്കെയായാലും തൂക്കിക്കൊന്നതില്‍ ദുഖമുണ്ട്, സര്‍ക്കാര്‍ നടത്തുന്ന കൊലപാതകം നമ്മെ ചെറുതാക്കുന്നു, നമ്മുടെ രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നത് ശരിയല്ല, വധശിക്ഷ നീതീകരിക്കാനാവില്ല,, തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കൊലപാതകം നടത്തിയതിന് 1980 മുതല്‍ 1990വരെ പത്തു പേരെയാണ് തൂക്കിലേറ്റിയത്. എന്നിട്ടും രാജ്യത്ത് കൊലപാതകം കുറഞ്ഞില്ല. ഇതേകാലയളവില്‍ കൊലപാതകങ്ങളുടെ എണ്ണം 22,149ല്‍ നിന്ന് 35,045 ആയി കൂടുകയാണ് ചെയ്തത്. തരൂര്‍ ട്വീറ്റില്‍ തുടരുന്നു. വധശിക്ഷ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒരാളെയും തടയുന്നില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങള്ക്കേ വധശിക്ഷ നല്കാവൂയെന്നു പറയുന്നുണ്ടെങ്കിലും ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് എങ്ങനെ തിരിച്ചറിയും,തരൂര്‍ പറയുന്നു. 2010 മുതല്‍ 2013 വരെയായി 436 വധശിക്ഷകളാണ് കീഴ്ക്കോടതി വിധിച്ചത്. ഇവയില്‍ 280 എണ്ണം ഹൈക്കോടതികള്‍ ജീവപര്യന്തമായി കുറച്ചു. മറ്റുള്ളവയില്‍ തന്നെ രണ്ടു പേരെ മാത്രമേ തൂക്കിക്കൊന്നിട്ടുള്ളു. പലവയിലും നടപടികള്‍ ഇഴയുകയാണ്.തരൂര്‍ പറയുന്നു. വധശിക്ഷ റദ്ദാക്കണം. തരൂര്‍ എഴുതി.
കോണ്‍ഗ്രസിന്റെ നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് തരൂര്‍ കൈക്കൊണ്ടിരിക്കുന്നത്. തരൂരിന്റെ ട്വീറ്റ് വിവാദമായതോടെ അത് തരൂരിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തലയൂരി.തരൂരിന്റെ നിലപാട് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വധശിക്ഷ നടപ്പാക്കുന്നതില്‍ വിവേചനമുണ്ടെന്നാണ് സിപിഎം പറയുന്നത്. വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നത് മുസ്ളീങ്ങളാണ്. ഹിന്ദു തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസുകളില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിക്കുന്നു.
എന്നാല്‍ സ്വാതന്ത്രാനന്തരം തൂക്കിലേറ്റപ്പെട്ടവരില്‍ കൂടുതലും ഹിന്ദുക്കളാണെന്നും വെറും 72 മുസ്ളീങ്ങളെ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളതെന്നുമുള്ള സത്യം മറച്ചു വച്ചാണ് സിപിഎം നേതാവിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: