ന്യൂദല്‍ഹി: നഴ്സിംഗ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണെന്ന് ഉതുപ്പ് വര്‍ഗീസ് ജാമ്യാപേക്ഷയില്‍ പറയുന്നു.
താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും ഉതുപ്പ് ഹര്‍ജിയില്‍ ആരോപിച്ചു.
ഉതുപ്പിനെതിരെ കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. അല്‍സറഫ ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ ഉതുപ്പ് വര്‍ഗീസ് 300 കോടി രൂപ സമ്പാദിച്ചു എന്നാണ് കേസ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: