കേസിലെ മുഖ്യപ്രതി യാക്കൂബിന്റെ മൂത്ത സഹോ ദരന്‍ ടൈഗര്‍ മേമനാണ്. മേമന് കുടുംബത്തിലെ നിരവധി അംഗങ്ങള്‍ കേസില്‍ പ്രതികളായിരു ന്നെങ്കിലും ടൈഗര്‍ ഇപ്പോഴും പാക്കിസ്ഥാനിലാണ്. മറ്റുളളവരില്‍ മൂന്നു പേരെ ടാഡാ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ ശിക്ഷിക്കപ്പെട്ടത് യാക്കൂബ് മാത്രമാണ്.
ഉന്നതവിദ്യാഭ്യാസം ലഭിച്ച യാക്കൂബ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. ഗൂഡാലോചന നടത്തി, സ്ഫോടനങ്ങള്‍ക്ക്, യാക്കൂബിന്റെ സഹോദരന് അയൂബ് മേമന് നടത്തിയിരുന്ന തേജാരത്ത് ഇന്റര്‍നാഷണല്‍ എന്ന കമ്പനിവഴിയും മുല്‍ചന്ദ് ഷാ എന്നയാള്‍ വഴിയും സാമ്പത്തിക സഹായം, കുറ്റവാളികള്‍ക്ക് ആയുധപരിശീലനം നേടാന്‍ പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിമാനടിക്കറ്റിന് പണം നല്കി, സ്ഫോടനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ വാങ്ങി നല്കി എന്നിവയായിരുന്നു യാക്കൂബി നെതിരായ കുറ്റങ്ങള്‍. ഇവയെല്ലാം ചെയ്തതായി ടാഡ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.
1993 മാര്‍ച്ച് 12ന് മുംബയ് നഗരത്തിലെ പതിമൂന്നി ടങ്ങളിലാണ് സ്ഫോടനങ്ങള്‍ നടത്തിയത്. 257 പേര് മരിച്ചു, 713 പേര്‍ക്ക് പരിക്കേറ്റു. 27 കോടിയുടെ നാശ നഷ്ടവുമുണ്ടായി.
1995 ജൂണ്‍ 30നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 13000 പേജുകളിലാണ് തെളിവുകള്‍ രേഖപ്പെടു ത്തിയത്. 686 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇവരില്‍ രണ്ടു മാപ്പുസാക്ഷികളും ഉണ്ടായിരുന്നു. അവരാണ് ഗൂഡാലോചന വിശദീകരിച്ചത്. ദാവൂദ് ഇബ്രാഹിമാണ് സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍. ദാവൂദിന്റെ വിശ്വസ്തരായ ടൈഗര്‍ മേമന്, മുഹമ്മദ് ദോസ എന്നിവരുടെ സഹായത്തോടെ പാക് ചാരസംഘടന ഐഎസ്ഐയാണ് സ്ഫോടനം സംഘടിപ്പിച്ചത്. ദാവൂദ്, ടൈഗര്‍ മേമന്, ദോസ എന്നിവര്‍ പാക്കിസ്ഥാനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: