അമൃതപുരി: നന്മയുടെ പ്രതീകമായിരുന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമെന്ന് മാതാ അമൃതാനന്ദമയിദേവി. ശ്രേഷ്ഠനായ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയും ദീര്‍ഘദര്‍ശിയുമായിരുന്നു കലാം.
സ്വന്തം ശാസ്ത്രപ്രതിഭയെ മാനുഷികമൂല്യങ്ങളുമായി അദ്ദേഹം ഇണക്കി ചേര്‍ത്തു. മഹത്തായ സ്വപ്നങ്ങള്‍ കാണാനും ആത്മവിശ്വാസത്തോടെ അവയെ സാക്ഷാത്കരിക്കാനും യുവതലമുറയെ അദ്ദേഹം പഠിപ്പിച്ചു. ഭരണാധികാരിയും ജനതയും തമ്മിലുള്ള വിടവില്ലാതാക്കി. നന്മയുടെ മാത്രം നറുമണമായിരുന്നു കലാം. ചരിത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ആ മഹത് വ്യക്തിത്വം.
അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും പരിശുദ്ധജീവിതവും എന്നും പരിമളം പരത്തി നമ്മിലുണ്ടാകുമെന്നും അനുശോചനസന്ദേശത്തില്‍ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: