തിരുവനന്തപുരം: പാഠപുസ്തകങ്ങളുടെയും അധ്യപകര്‍ക്കുള്ള ഹാന്‍ഡ് ബുക്കുകളുടെയും അച്ചടിക്കു പിന്നില്‍ നടന്ന അഴിമതിക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അച്ചടി വൈകിപ്പിച്ച് പുറംകരാര്‍ നല്കി സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിംഗില്‍ (സി-ആപ്റ്റ്) എംഡി നടത്തുന്ന അഴിമതിക്ക് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഒത്താശ ചെയ്യുന്നെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങിയത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായുള്ള ഹാന്റ് ബുക്ക് അച്ചടിക്കുന്നതില്‍ കോടികളുടെ ക്രമക്കേട് നടന്നതു സംബന്ധിച്ച് വി.എസ്. സുനില്‍കുമാറാണ് ചോദ്യം ഉന്നയിച്ചത്. ടെണ്ടര്‍ തുകയില്‍ 23 ലക്ഷം രൂപ കുറച്ചു നല്കിയ സംസ്ഥാനത്തിനകത്തെ പ്രസ്സിന് അച്ചടി കരാര്‍ നല്‍കാതെ കര്‍ണാടകത്തിലെ സ്വകാര്യ പ്രസ്സിന് കരാര്‍ നല്‍കുകയായിരുന്നെന്ന് സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി എഴുതി നല്കിയാല് ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി പി.കെ. അബ്ദു റബ്ബ് മറുപടി പറഞ്ഞു.
ഹയര്സസെക്കന്ഡറി ടീച്ചേഴ്സ് ഹാന്റ്ബുക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിട്ടെന്ന് മന്ത്രി സഭയില്‍ സമ്മതിച്ചു. കവര്‍ ഡിെൈസനിംഗില് തിരുത്തലുണ്ടായതിനാലാണ് രണ്ടുദിവസത്തെ കാലതാമസമുണ്ടായതെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ ജൂണ്‍ 16നാണ് ടെണ്ടര്‍ ക്ഷണിച്ചത്. തിരുവനന്തപുരത്തെ സോളാര്‍ ഓഫ്സെറ്റ് പ്രിന്റേഴ്സും മംഗളൂരുവിലെ മണിപ്പാല്‍ ടെക്നോളജി ലിമിറ്റഡും ടെണ്ടറില്‍ പങ്കെടുത്തു. തുക കുറച്ച് കോട്ടുചെയ്ത സോളാര്‍ ഓഫ്സെറ്റിനെ കരാര്‍വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് അയോഗ്യരാക്കി.
മണിപ്പാല്‍ പ്രസ്സാകട്ടെ 23 ലക്ഷംരൂപ അധികമായി കോട്ടു ചെയ്തിരുന്നു. ഉത്തരവു നല്കിയാല് പത്തുദിവസം കൊണ്ട് അച്ചടിപൂര്‍ത്തിയാക്കി വിതരണത്തിനെത്തിക്കണമെന്നാണ് ടെണ്ടര്‍ വ്യവസ്ഥ. ഇത് കേരളത്തിലെ പ്രസ്സുകള്‍ക്ക് സാധ്യമാകുന്നില്ലെന്ന് വ്യാഖ്യാനിച്ച് അയോഗ്യരാക്കുകയാണ്. എന്നാല്‍ പത്തുദിവസം കൊണ്ട് സംസ്ഥാനത്തിനു പുറത്തെ കമ്പനിയും അച്ചടിച്ച് നല്‍കിയില്ല. അതിന്റെ വീഴ്ച ഇല്ലാത്ത കാരണങ്ങള്‍പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. കവര്‍ ഡിസൈനിംഗിലെ തിരുത്തലാണ് അച്ചടി വൈകിപ്പിച്ചത് എന്ന മന്ത്രിയുടെ കുറ്റസമ്മതം ഈ ഒത്തുകളിയുടെ ഭാഗമായാണ്.
സി- ആപ്റ്റിനെ എംഡി പുറംകരാര്‍ സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ സുനില്‍കുമാര്‍ ആരോപിച്ചു. അച്ചടി സംസ്ഥാനത്തിന് പുറത്തു നടത്തിയത് അഴിമതിക്കായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. പാഠപുസ്തക അച്ചടി, ഹാന്‍ഡ് ബുക്ക് അച്ചടി എന്നിവയില്‍ നടന്ന ക്രമക്കേടുകള്‍ എഴുതി നല്കിയാല് അന്വേഷിക്കാമെന്ന മന്ത്രി അബ്ദുറബ്ബിന്റെ വിശദീകരണത്തെ തുടര്‍ന്ന് അഴിമതിയുടെയും ക്രമക്കേടിന്റെയും വിവരങ്ങള്‍ രേഖാമൂലം മന്ത്രിക്ക് സുനില്‍കുമാര്‍ വൈകിട്ട് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: