ന്യൂദല്‍ഹി: രാജ്യത്തു നിന്നും ഭീകരവാദത്തിന്റെ വേരറുത്തുമാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ആക്രമണം നടത്തിയ ഭീകരര്‍ രവിനദി മറികടന്ന് പാക്കിസ്ഥാനില്‍ നിന്നാണ് എത്തിയതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. ഭാരതത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് നുഴഞ്ഞുകയറി പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്നവര്ക്ക് ശക്തമായ തിരിച്ചടി സൈന്യം നല്‍കുമെന്ന് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ രാജ്നാഥ്സിങ് പറഞ്ഞു.
അതിനിടെ പഞ്ചാബ് ഭീകരാക്രമണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രസ്താവന നടത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിച്ചത് വിവാദമായി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും പ്രതിപക്ഷം അടങ്ങിയിരിക്കണമെന്നുമുള്ള ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും കോണ്‍ഗ്രസ് അംഗങ്ങളെ ശാന്തരാക്കിയില്ല.
അതിര്‍ത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കും. ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ജിപിഎസ് പരിശോധിച്ചതില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരം അനുസരിച്ച് ഗുര്‍ദാസ്പൂര്‍ ജില്ലയിലെ താഷിലൂടെയാണ് അവര്‍ അതിര്‍ത്തി മറികടന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതേ സംഘം തന്നെയാണ് ദിനാനഗറിനും ജകോലടിക്കും ഇടയിലുള്ള തല്‍വാണ്ടി ഗ്രാമത്തില്‍ റെയില്‍വേ ട്രാക്കില്‍ ബോംബുകള്‍ സ്ഥാപിച്ചത്. രാത്രിയില്‍ കാഴ്ച ലഭിക്കുന്ന തരത്തിലുള്ള കണ്ണാടികളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുണ്ടായിരുന്നു. എന്നാല്‍ കനത്ത മഴയും വെള്ളപ്പൊക്കവും നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാന്‍ ഭീകരരെ സഹായിച്ചു. ജമ്മുകാശ്മീര്‍ സെക്ടറില്‍ കഴിഞ്ഞ മാസം 5 നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായി. നാലുപേരെ തടയുകയും നുഴഞ്ഞുകയറിയ 8പേരെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
ഗുര്‍ദാസ്പൂരില്‍ ഭീകരരെ നേരിടുന്നതില്‍ പഞ്ചാബ് പോലീസ് വലിയ കാര്യക്ഷമതയാണ് കാണിച്ചത്. സൈന്യവും എന്എസ്ജിയും പോലീസിനെ സഹായിക്കാനുണ്ടായിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സര്‍ക്കാരും ഓപ്പറേഷന് മേല്‍നോട്ടം വഹിച്ചു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ശേഷം മൂന്ന് ഭീകരരേയും നിര്‍ജ്ജീവമാക്കി. സംഭവത്തിന് ശേഷം ബിഎസ്എഫും സൈന്യവും അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ്, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: