1993 മാര്‍ച്ച് 12, അതൊരു കറുത്ത വെള്ളിയായിരുന്നു. അന്നാണ് 257 പേരുടെ ജീവനെടുത്ത ബോംബ് സ്ഫോടന പരമ്പര വാണിജ്യ തലസ്ഥാനമായ മുംബൈയെ പിടിച്ചുകുലുക്കിയത്. ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു അത്. 13 സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടിയപ്പോള്‍ ഭാരതം നടുങ്ങിവിറച്ചു.
ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദ്ദേശപ്രകാരം മേമന് സഹോദരന്മാരും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് സ്ഫോടനങ്ങള്‍ നടത്തിയത്.പാക് ചാര സംഘടന ഐഎസ്ഐ ഇതിനുള്ള സഹായങ്ങളെല്ലാം നല്കി.
ഓഹരി വിപ ണിയിലായിരുന്നു ആദ്യം ബോംബ് പൊട്ടിയത്, ഉച്ചയ്ക്ക് ഒന്നരയ്ക്ക്. 28 നില കെട്ടിടം തകര്‍ന്നു. ഇതില്‍ 50 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അരമണിക്കൂര്‍ കഴിഞ്ഞ് മാണ്ഡവിയിലെ കോര്പ്പറേഷന് ബാങ്ക് ശാഖയില്‍ കാര്‍ ബോംബ് പൊട്ടി. മാഹിമിലെ മത്സ്യപ്രവര്‍ത്തകരുടെ കോളനി, സാവേരി ബാസാര്‍, പഌസ സിനിമ, സെഞ്ച്വറി ബാസാര്‍, കാത്താ ബാസാര്‍, ഹോട്ടല്‍ സീ റോക്ക്, സഹര്‍ എയര്‍പോര്‍ട്ട്, എയര്‍ ഇന്ത്യാ കെട്ടിടം, ഹോട്ടല്‍ ജുഹു സെന്റോര്‍, വര്‍ലി, പാസ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലും പിന്നാലെ സ്ഫോടനങ്ങള്‍ അരങ്ങേറി. എല്ലാ സ്ഫോടനങ്ങളിലുമായി എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: