കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഉപരോധസമരം അക്രമാസക്തമായി. മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നം പരിഹരിക്കാനെത്തിയ കൊച്ചി സര്‍വകലാശാല രജിസ്ട്രാര്‍ ഡേവിഡ് പീറ്ററിനെ വിദ്യാര്‍ഥികള്‍ തടഞ്ഞു.
ഒരു പൊലീസുകാരനടക്കം പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തിയ കല്ലേറില്‍ ഒരു വാഹനം തകര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഉപരോധം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റല്‍ മുറി അനുവദിക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ചാണ് ഉപരോധസമരം.
രജിസ്ട്രാറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. മുറി അനുവദിച്ചു കിട്ടാതെ പിരിഞ്ഞ് പോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ സമരം അക്രമാസക്തമാകുകയായിരുന്നു.
ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ക്യാംപസില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അനുവദിക്കാത്തതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും രണ്ടിരട്ടി തുക നല്കി സ്വകാര്യ ഹോസ്റ്റലുകളിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: