കൊച്ചി: സോളാര്‍ കമ്മീഷന് മുമ്പാകെ കെ.ബി ഗണേഷ്കുമാര് എംഎല്‍എയുടെ പി.എ പ്രദീപ് മൊഴിനല്‍കി. പൊലീസ് കസ്റ്റഡിയിലിരിക്കെ സരിത രണ്ടുവട്ടം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രദീപ് കമ്മീഷന് മുന്‍പാകെ മൊഴിനല്‍കി. മേലില്‍ വിളിക്കരുതെന്ന് സരിതയോട് പറഞ്ഞിരുന്നുവെന്നും പ്രദീപ് വ്യക്തമാക്കി.
സരിതയെഴുതിയ കത്ത് താന്‍ വാങ്ങിയിരുന്നതായും പ്രദീപ് മൊഴി നല്കി. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രദീപിനെ കമ്മിഷന് അധികൃതരും പൊലീസും ചേര്‍ന്ന് പ്രദീപിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
പലതവണ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദീപ് ഇന്ന് ഹാജരായത്.
2014 ജൂലായ് 27ന് അട്ടക്കുളങ്ങര ജയിലില്‍ സരിതനായരുടെ അമ്മയോടൊപ്പം സരിതയെ കണ്ട വ്യക്തി പ്രദീപാണെന്ന് തെളിഞ്ഞിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയാണ് പ്രദീപ് എത്തിയത്. സരിതയെ കാണാന്‍ അയാളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും ജയിലധികൃതരെ സ്വാധീനം ചെലുത്തിയിരുന്നു.
ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സരിത മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന കത്ത് 23 പേജില്‍ നിന്ന് നാലായി ചുരുങ്ങിയത്. ഇതിനായി പലരും സരിതയ്ക്ക് പണം നല്‍കിയെന്ന ആരോപണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: