തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് കെ മുരളീധരന് നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്കു മാത്രം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കാന്‍ താത്പര്യമില്ലെന്നും തന്നെ പരിഗണിക്കേണ്ടെന്നും മുരളീധരന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു.
നേരത്തെ മുരളീധരനു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്ന് ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയെയും കെപിസിസിയെയും അറിയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ആര്‍എസ്പിയും ശക്തമായി രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഘടകകക്ഷികള്‍ക്ക് എങ്ങനെ നല്‍കുമെന്നും മുരളീധരന് ചോദിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിച്ചിടുന്നത് ഭരണഘടനാലംഘനമാണെന്ന് കോവൂര്‍ കുഞ്ഞുമോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: