ന്യൂദല്‍ഹി: യാത്രതിരിച്ച വിമാനം തിരിച്ചിറക്കാന്‍ യന്ത്ര തകരാറോ മറ്റ് പ്രശ്നങ്ങളോ ഒന്നും വേണമെന്നില്ല. ഒരു എലി വിചാരിച്ചാലും മതി. ഇത്തരത്തില്‍ എലിയെ കണ്ടെത്തിയതിനാല്‍ മിലനിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനം നാലുമണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കേണ്ടിവന്നു.
എയര്‍ ഇന്ത്യയുടെ എ1-123 ഡ്രിംലൈനര്‍ വിമാനം 200 യാത്രക്കാരുമായി ദല്‍ഹിയില്‍ നിന്നും മിലനിലേക്ക് വ്യാഴാഴ്ച യാത്രതിരിച്ച് രണ്ടുമണിക്കുര്‍ പറന്ന് പാക്കിസ്ഥാന്റെ ആകാശമേഖലയില്‍ വച്ചാണ് യാത്രക്കാരില്‍ ചിലരും ജീവനക്കാരും കാബിനില്‍ ഒരു എലിയെ കണ്ടെത്തിയത്.
അന്താരാഷ്ട്ര ഏവിയേഷന്‍ നിയമമനുസരിച്ച് എലിയെ കണ്ടെത്തിയാല്‍ ഏറ്റവും അടുത്ത വിമാനത്താവളത്തില്‍ ഇറക്കണമെന്നാണ് നിയമം. ഇതനുസരിച്ച് വിമാനം ദല്‍ഹിയിലേക്ക് തന്നെ തിരിച്ച് പോകുവാന്‍ തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന എന്നതിനാല്‍ രണ്ട് മണിക്കൂര്‍ കൂടി പറന്ന് ദല്‍ഹിയില്‍ വിമാനമിറക്കി. അങ്ങനെ നാലുമണിക്കൂര്‍ .യാത്രക്കാര്‍ക്ക് പറക്കേണ്ടിവന്നു.യാത്രതിരിച്ചിടത്ത് തന്നെ തിരിച്ചിറങ്ങേണ്ടിയും വന്നു.
ഇതാദ്യത്തെ സംഭവമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മെയ് മാസത്തിലും ഇത്തരത്തിലൊരു സംഭവമുണ്ടായതായി പറയുന്നു. എലി വിമാനത്തിലെ ഇലക്ട്രിക് വയറുകള്‍ കടിച്ചുമുറിച്ചാല്‍ അത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാവും. കാറ്ററിങ് വാനിലൂടെയാവും എലി വിമാനത്തില്‍ എത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: