സിഡ്നി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെടുത്ത വിമാന അവിശിഷ്ടങ്ങള്‍ എറെക്കുറെ കാണാതായ മലേഷ്യന്‍ വിമാനം എംഎച് 370യുടേതാണെന്ന് ആസ്ട്രേലിയന്‍ അന്വേഷണ സംഘം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും 4000 കിലോമീറ്റര്‍ ദൂരെയായി ഫ്രാന്‍സിന്റെ അധീനതയിലുള്ള ലാ റീയൂണിയന് ദ്വീപുകള്‍ക്കു സമീപത്തു നിന്നാണ് വിമാനഭാഗം കണ്ടെടുത്തത്. ഇത് ബോയിംങ് 777 വിമാനത്തിന്റേതാണെന്നാണ് വിലയിരുത്തുന്നത്.
രണ്ടുമീറ്ററോളം (ആറ് അടി) നീളമുള്ള അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫ്രാന്‍സിലേക്ക് അയച്ചിരിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി തുടരുന്ന അന്വേഷണത്തിനിടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പതിച്ചതായി ശരിവെയ്ക്കുന്ന ആദ്യ തെളിവുകളാണ് ഇത്്. പരിശോധനയില്‍ ഇത് തെളിഞ്ഞാല്‍ മലേഷ്യന്‍ വിമാനം കാണാതായതിനു പിന്നിലെ നിഗൂഢതയ്ക്കും അവസാനമാകും.
ഐലഡില്‍ നിന്നും കണ്ടെടുത്ത വിമാനഭാഗം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന നിഗമനത്തിലേക്കാണ് നയിക്കുന്നതെന്ന് ആസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട് സേഫ്റ്റി ബ്യൂറോ കമ്മീഷന് മാര്ട്ടിന് ഡോളന്‍ അറിയിച്ചു. ലാ റീയൂണിയന് ഐലന്‍ഡില്‍ നിന്നും കണ്ടെടുത്ത ഭാഗം 777 ബോയിംങ്ങിന്റേതാണ്. 24 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കാനാകുമെന്നും ഡോളന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കോലാലംപൂരില്‍ നിന്നും ബീജിംങ്ങിലേക്ക് സഞ്ചരിക്കുകയായിരുന്ന എംഎച് 370 മലേഷ്യന്‍ വിമാനം 2014 മാര്‍ച്ച് എട്ടിനാണ് കാണാതായത്. 239 സഞ്ചാരികളാണ് ഇതില്‍ ഉണ്ടായിരുന്നത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതു തന്നെയാണോ എന്നതു സംബന്ധിച്ച് ഫ്രാന്‍സ് എവിയേഷന്‍ ഇന്‍വെസ്റ്റിഗേറ്റിങ് അതോറിറ്റിയായ ബിഇഎ അന്വേഷണം നടത്തിവരികയാണെന്നും ഫ്രാന്‍സ് പ്രാദേശിക ഭരണകൂടം അറിയിച്ചു.
കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നിന്നും സാറ്റലൈറ്റ് വഴി ലഭിച്ച സിഗ്നലുകള്‍ പ്രകാരം വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്ത് പതിച്ചതായാണ് സൂചന നല്‍കിയത്. ഇതു സംബന്ധിച്ച് തെരച്ചില്‍ നടത്തിയെങ്കിലും അത് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: