കൊളംബോ: ശ്രീലങ്കന്‍ ധനകാര്യമന്ത്രി രവി കരുണനായകേ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് നേരെ അജ്ഞാത തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ധനകാര്യമന്ത്രി വേദി വിട്ടതിന് തൊട്ട് പിന്നാലെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ആഗസ്റ്റ് 17ന് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടയിലെ ആദ്യത്തെ വലിയ അക്രമസംഭവമാണ് ഇന്നലെ നടന്നത്. അക്രമി വന്ന വാഹനത്തില്‍ തന്നെയാണ് വെടിവെപ്പിന് ശേഷവും തിരിച്ച് പോയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ കൊളംബോ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹേ ഞെട്ടല്‍ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: