തിരുവനന്തപുരം: കര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 15 വരെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച്, ശുചീകരണവും കൊതുകുകളുടെ ഉറവിടനശീകരണവും സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
പഞ്ചായത്തുകളുടെയും കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍, വര്ഡുതല ശുചിത്വസമിതികളുടെ ആഭിമുഖ്യത്തിലാണ് ബൃഹത്തായ ഈ കര്‍മപദ്ധതി സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംസ്ഥാനതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജാഗ്രത പദ്ധതിയുടെ ഭാഗമായി, ആഗസ്റ്റ് 2, 9, 16 തീയതികളില്‍, മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍ ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 11 ന് വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. ഓണത്തിനുമുമ്പായി ഭക്ഷ്യശുചിത്വത്തിന്റെയും പാനീയശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവത്കരണം സംഘടിപ്പിക്കും.
ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍വരെയാണ് ഊര്‍ജിത പകര്ച്ചവ്യാധിനിയന്ത്രണപരിപാടിയുടെ രണ്ടാംഘട്ടം. ഏഴുമാസത്തെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങളിലൂടെ പനിയുടെയും ഇതരപകര്ച്ചവ്യാധികളുടെയും വ്യാപനം തടയാന്‍ സാധിച്ചതായി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: