ന്യൂദല്‍ഹി: മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് കാല് ലക്ഷത്തോളം സ്ത്രീധന മരണങ്ങള്; കൃത്യമായി പറഞ്ഞാല്‍ 24,771 എണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍. യുപിയിലാണ് ഏറ്റവും കൂടുതല്‍- 7,048 എണ്ണം. വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.
ഇക്കാലത്ത് 8,233 (2012), 8,083 (2013), 8,455 (2014) എന്നിങ്ങനെ എണ്ണം സ്ത്രീധന മരണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്ത് ഭര്ത്താക്കന്മാര് പീഡിപ്പിച്ച 3.48 ലക്ഷം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഈ ഗണത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പശ്ചിമ ബംഗാളില്‍ നിന്നാണ്, 61,259 എണ്ണം. സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: