കരിപ്പൂര്‍: ആനുകൂല്യങ്ങള്‍ നല്‍കാത്ത എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിംഗ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരളാ പ്രദേശ് എയര്‍പോര്‍ട്ട് ക്യാഷ്വല്‍ മസ്ദൂര്‍ സംഘ് ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. കമ്പനികള്‍ ഇഎസ്ഐ, പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തരാന്‍ തയ്യാറാകുന്നില്ല. നല്കുന്ന കമ്പനികളാകട്ടെ ഈ കാര്യങ്ങളില്‍ കൃത്യത പാലിക്കാറുമില്ല. ഇതിനെതിരെ മറ്റ് തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ പ്രശ്നം ഏറ്റെടുക്കാന്‍ ബിഎംഎസ് തയ്യാറായിരിക്കുന്നത്. തൊഴിലാളികള്‍ക്ക് എല്ലാ വര്‍ഷവും നല്കുന്ന ബോണസ് ഉയര്‍ത്തുക, ഏഴാം തീയതിക്ക് മുമ്പായി ശമ്പളം നല്‍കുക, അടിസ്ഥാന ശമ്പളം 15000 രൂപയാക്കി ഉയര്‍ത്തുക, വാഷിംഗ് അലവന്‍സ് നല്‍കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും യോഗം വ്യക്തമാക്കി.
യോഗം ബിഎംഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ബി.ഗോപാലന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ഐ.ലക്ഷ്മണന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ചന്ദ്രന്, സെക്രട്ടറി എ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: